Posted in Malayalam Stories, nostalgia, people, places, romance, Scribblings, Short Stories

ഇന്ദു

റെയിൽവേ സ്റ്റേഷൻ കഴിഞ്ഞു കുറച്ചു ദൂരം മാറിയാണ് അയാൾ ജോലി ചെയ്യുന്ന സ്ഥലം . ഒരു കൊച്ചു പ്രസാധക കമ്പനി . അധ്യാപന നാളുകൾ മടുത്തപ്പോൾ തുടങ്ങിയത് . ജീവിതം വേറൊരു പട്ടണത്തിലേക്ക് മാറിയപ്പോഴും നാലു നിലകളുള്ള പഴയ കെട്ടിടത്തിൽ ഏറ്റവും മുകളിലത്തെ മൂന്നു മുറികളിലായി അയാളും അഞ്ചു ജീവനക്കാരും ഒട്ടുമിക്ക ദിവസങ്ങളിലും കണ്ടുമുട്ടുന്നു . സ്ഥിരമായുള്ള കുറെ വാരികകളും സെൽഫ് പബ്ലിഷ് പുസ്തകങ്ങളും , കോളജ് , യൂണിവേഴ്സിറ്റി അച്ചടിജോലികളും ഒഴിച്ചാൽ വലിയ തിരക്കില്ലാത്ത ഇടം.

അയാളുടെ മുറിയിൽ നീണ്ടയൊരു മേശയും നാലു കസേരകളും ഒരു കോണിൽ മടക്കി വയ്ക്കാവുന്ന ഒരു കൊച്ചു കട്ടിലും ഒരു അഞ്ചടി വരുന്ന തടിയലമാരയും പിന്നെ അവിടെയാകെ നിറഞ്ഞു നിൽക്കുന്ന പ്രത്യേക ഗന്ധവുമുണ്ട് . മേശമേൽ എഡിസൺ ബൾബിട്ട പഴയ റീഡിങ് ലാമ്പ് , അടുക്കി വെച്ച പുസ്തകങ്ങൾ , ഭിത്തികളിൽ നാലഞ്ചു കൊല്ലം മുൻപടിച്ച ചാരനിറം. ജനാലകൾക്ക് പിന്നിലെ പൂക്കൾ തുന്നിച്ചേർത്ത കർട്ടൻ. അയാളുടെ പട്ടണത്തിലെ നിറങ്ങൾ നിറഞ്ഞ വീട്ടിൽ നിന്നും തികച്ചും മാറി നിൽക്കുന്ന അന്തരീക്ഷം .

വന്നപാടെ അയാൾ ഒരു മടിയും കൂടാതെ പ്രൂഫ് റീഡിങ്ങിനും എഡിറ്റിംഗിനുമായിരുന്നു. അൻപത്തിരണ്ടു വയസ്സ് പ്രായം. കള്ളി ഷർട്ടും പാന്റ്സും കറുത്ത ഫ്രെയിമുള്ള കണ്ണടയും അയാൾക്ക് കൂടുതൽ പ്രായം തോന്നിപ്പിക്കുന്നു. കടലാസ്സു കെട്ടിൽ നിന്നും ആദ്യ ഡ്രാഫ്റ്റെടുത്തു വായന തുടങ്ങിയപ്പോഴേക്കും ജോസഫ് വന്നു വാതിലിൽ കൊട്ടി .

സാർ ഒരാൾ കാണാൻ വന്നിരിക്കുന്നു

ഇത്ര രാവിലെയോ, അകത്തേക്ക് വരാൻ പറയൂ..” അയാൾ വായന തുടർന്നു.

നിമിഷങ്ങൾക്ക് ശേഷം വന്നയാൾ വാതിലിൽ മുട്ടി.

നമസ്കാരംപുറകിൽ നിന്നുള്ള വെയിലിൽ അയാളുടെ ശരീരം അവ്യക്തമായി കാണപ്പെട്ടു .

നടന്നകത്തു കയറി വന്നതും അയാൾ ചിരിച്ചു . മെലിഞ്ഞ ശരീരം, ഇൻസേർട്ട് ചെയ്ത ഫുൾ സ്ലീവ് ഷർട്ട്, ക്ഷീണിച്ച കണ്ണുകൾ .

എന്റെ പേര് ശ്യാം.”

നമസ്കാരം , ഇരിക്കൂ ശ്യാം

അയാൾ കസേര നീക്കിയിട്ട് ഇരിക്കുംനേരം മുറിയാകെ കണ്ണോടിച്ചു .

എവിടുന്നാണ് വരുന്നത് , എന്താ വേണ്ടേ ..”

ഞാൻ വന്നത് .. ” അയാൾ വാക്കുകൾ തിരഞ്ഞു .

എത്ര നാളായി പബ്ലിഷിംഗ് ഒക്കെ ..?”

പത്ത് പതിനഞ്ചു വർഷങ്ങളായി. ഞാനിവിടെ അടുത്തൊരു കോളേജിൽ അധ്യാപകനായിരുന്നു. സമയത്തു തുടങ്ങിയതാ .”

ശ്യാം അയാളെത്തന്നെ നോക്കിയിരുന്നു .

എന്താ ആവശ്യം എന്ന് പറഞ്ഞില്ല ..”

പറയാം , എന്റെ വീട്ടിൽ ഇതുപോലൊരു മുറിയുണ്ട് . തടിയലമാരയും പഴയ ഫർണീച്ചറുകളുമൊക്കെയായി . മേശമേൽ ഇതുപോലെയൊരു ബ്രാസ് ലാമ്പും, പുസ്തകങ്ങളും.. ചായം പോലും ഇതു തന്നെ.”

ശ്യാം എഴുതുമോ ..”

ഇല്ല ഞാനൊരു ബാങ്കിലാ ജോലി ചെയ്യുന്നെ. കുറച്ചു നാളായി ലീവിലാ. നാലു മണിക്കെത്തുന്ന അമൃത എക്സ്പ്രെസ്സിലാ വന്നത് . അടുത്തൊരു ലോഡ്ജിൽ മുറിയെടുത്തു.”

ആഹാ എന്താ ഇയാളുടെ നാട്ടിൽ അച്ചടി സ്ഥാപനങ്ങളില്ലേ ..” ചിരിയിൽ അൽപ്പം സംശയം കലർത്തിയുള്ള ചോദ്യം .

ധാരാളം ! ഞാൻ വന്നത് താങ്കളെ കാണാനാണ്. “

നമ്മൾ തമ്മിൽ പരിചയം .. എനിക്കോർമ്മ കിട്ടുന്നില്ല . കൂടെ പഠിച്ചവരേയും പിന്നീട് പഠിപ്പിച്ചവരെയും വർഷങ്ങൾ കഴിഞ്ഞു കാണുമ്പോൾ എനിക്ക് മനസിലാവാറില്ല..” ശ്യാമിനെ ഓർത്തെടുക്കാൻ ശ്രമിക്കവേ അയാൾ പറഞ്ഞു

കോളജിൽ കുറച്ചു നാൾ കൂടെ ഫാക്കൽറ്റിയിലുണ്ടായിരുന്ന ഇന്ദുവിനെ ഓർമ്മയുണ്ടോ..”

ശ്യാമിന്റെ മുന്നിൽ ഇമചിമ്മാതെ അയാളിരുന്നു .

എന്തൊരു ചോദ്യമാണല്ലേ .. “

മറുപടിയില്ല .

കുറേ നാളായി കിടപ്പിലാരുന്നു. കഴിഞ്ഞ മാസം ഇരുപത്തിയൊന്നിന് അവൾ പോയി. ചടങ്ങുകൾ ഒക്കെ കഴിഞ്ഞു. മക്കൾ തിരിച്ചു പോയി .. കഴിഞ്ഞ ആഴ്ച അവളുടെ തുണികളൊക്കെ എടുത്തു വയ്ക്കുമ്പോൾ വർഷങ്ങളായി ബോധപൂർവ്വം മാറ്റിവച്ച ചിലതോർത്തു. അവളുടെ പുസ്തകങ്ങൾ വയ്ക്കുന്ന മുറിയിൽ നിന്നും ഇവിടുത്തെ അഡ്രസ്സും അയയ്ക്കാതെ വെച്ചിരുന്ന രണ്ടു പഴയ കത്തുകളും കിട്ടി . ഇരുപത്തിനാലു കൊല്ലങ്ങൾ കൂടെ ജീവിച്ചയാളെ മനസ്സിലാക്കാൻ അവൾ നിങ്ങൾക്കെഴുതിയ പത്തു വരികൾക്ക് സാധിച്ചു . വന്നു കാണാം എന്ന് കരുതി , അവൾ പോയി എന്നുള്ളത് കണ്ടു പറയണം എന്നു തോന്നി.”

മുറി നിറയെ നിശബ്ദത വന്നു മൂടി . മേശക്കിരുപുറവും ഒരു സ്ത്രീയുടെ രണ്ടു പ്രണയങ്ങളിരുന്നു . അവളുടെ പകുത്ത ചിന്തകളും പറയാത്ത വാക്കുകളും കൊണ്ട് അവിടമാകെ നിറഞ്ഞു . തുലാസിൽ കയറാതെ , കണ്ണുനിറഞ്ഞു രണ്ടു പേർ .

ശ്യാം ഒരു തുണി സഞ്ചിയിൽനിന്നും ഒരു സാരിയും കത്തുകളും എടുത്തു മേശമേൽ വച്ചു.

ഏറ്റവും സന്തോഷമുള്ള അവളെ ഞാൻ സാരിയിലേ കണ്ടിട്ടുള്ളൂ. അവസാനം ആശുപത്രിയിലേക്ക് പോകുമ്പോഴും നിർബന്ധം പിടിച്ചു പറഞ്ഞു , ഇതുടുപ്പിക്കാൻ. വീട്ടിൽ ഇനിയുമിത് കിടന്നു ശ്വാസം മുട്ടാൻ പാടില്ല.”

ഇന്ദുവിനെ അവസാനം കണ്ടതോർത്തു അയാൾ. അവളുടെ പിറന്നാളിന് .. പിരിഞ്ഞ നാളില് . അന്ന് പോകുന്നതിനു മുൻപ് അടുത്തൊരു തുണിക്കടയിൽ പോയി എടുത്തു കൊടുത്തതാണ് . ട്രെയിനിൽ കയറ്റി യാത്ര പറഞ്ഞപ്പോൾ അന്ന് തോന്നിയ വേദന നൂറിരട്ടിയായി തിരികെ വരുന്നപോലെ അയാൾക്ക് തോന്നി .

ശ്യാം എഴുന്നേറ്റു. എന്നിട്ട് പേഴ്സിൽ നിന്നും ഒരു കാർഡെടുത്തു നീട്ടി .

എന്നെങ്കിലും വിളിക്കാനോ കാണാനോ തോന്നിയാൽ ..”

” Shyam , I am sorry for your loss” മറുപടി പെട്ടെന്നായിരുന്നു .

അതു ഞാനല്ലേ പറയേണ്ടത്…” അയാൾ മെല്ലെ നടന്നകന്നു .

മടക്കി വച്ചിരുന്ന മങ്ങിയ ചുവപ്പു സാരിയിൽ അത്രയും തന്നെ പഴയ ലാമ്പിൽ നിന്നും ഇളം ചൂടുള്ള വെളിച്ചം വീണു. ആരോ തിരികെ വന്നത് പോലെ ..

Posted in nostalgia, Notes, people, places, Travel Blogs, Travel Blogs, Uncategorized

My Weekend at Heritage Resort Coorg

Last six months felt like a thriller movie for which we all were hesitant to sign up. And when I got a chance to come out of my home, I gladly did!

I have been to Madikeri couple of times, but never stayed there for long. This time, it was a road trip from Bangalore and we reached the place on a lovely rainy evening.


“Heritage Resort Coorg” was our home for the next few days. The moment we passed the gate, I knew the place was going to be memorable. I saw the front office building merging into the trees around and not standing out, unlike other luxury resorts. In some time, we saw similar camouflaged cottages with thatched roofs drenched in cold rain.

One of the cottages!

The entire property, as if there was no boundary wall, merged into the hills around as we checked in. The very sight of twilight from the balcony just got etched in my mind forever. The chirping of birds faded and then the sound of crickets slowly crawled in. I wished that evening was longer!

Evening at the balcony !

I got up early the next morning to see the veil of clouds all around the hills. We had our morning tea amidst all the glory and gloom. Since the property itself is large enough for a long morning walk, I decided to explore the place. From the man-made pond to the yellow flowers climbing the walls, I gazed as I walked around .. all the cottages stood in silence, with an old world charm. I felt the warmth of nature on every step of my walk. Best thing during that day was the spotting of several birds of the region. You know what, most of them will not fly away.. the squirrels aren’t scared of you.. birds are always around.. singing and chirping. After finding numerous reading spots for myself.. I went out of the resort and walked through the Galibeedu village streets. Plucked wild roses and sunflowers.. met with villagers.. stopped at a natural water stream. I could see life uninhibited. I felt connected all along!

Near the man made pond !

In life, at times you need to take a step back and just observe the energy around. It only helps you to move forward. Despite all the general notion of Coorg being a fancy tourist destination, I found it endearingly close to heart and healingly spiritual.

My favourite reading spot inside the property!
The key is to be real and close to nature.

I spent the day reading in woods and then on a wooden bench near the resort’s bonfire place. Even though they have a huge recreation centre.. I chose other unusual pretty places to open my books. One amazing thing I found inside the resort was how committed they are towards nature. You will find concrete dustbins all over the property. No plastic can be seen used or littered. It was also wonderful to know that they are recycling almost all used glass bottles.

Wooden benches at the bonfire area.

On one of the evenings at Heritage Resort Coorg, I went for their Heritage Special Ayurveda Treatment. Miss Sarasu was the masseuse and I will recommend the treatment for anyone who goes for long walks and trekking. Especially, the kizhi (potli) massage works like magic.

Silence come naturally here.

Food was exceptionally good. They serve a pan India menu and special Coorg delicacies. Chef Sivakumar was really helpful throughout our stay. They also served us two specially curated meals by the infinity pool which was all very fancy.

Sunset!

I saw magical evening skies every day. Sometimes it rained throughout the night which kept me awake, but I would sit in the balcony sipping my coffee and listening to nature’s blissful rhythm.

The Infinity pool .

I wish I stayed longer. Because one can never get bored of both Coorg and Heritage Resort Coorg. I am taking all the nice memories and moments I had there. I shall wish them the very best in bringing joy to their guests. Thank you so much for having me over and keeping me sane and supremely happy throughout my time there.

Love

Kavitha

Yet another peaceful evening!

From the room I stayed.
Oh so vintage !
Until then . Love.

Posted in English Poetry, nostalgia, people, places, poem, poetry

Home / Poem

I am living in this brick house for twelve years by now

My room is silent and clean

It has a small table and one new chair

I sleep fine on this thick yellow mattress

I had five brothers and two sisters

All of them were raised by me

We used to be like a herd of sheep

Sometimes we lost our way home

Youngest of us, asked me on a rainy evening

While I was feeding him some rice and curry

“Do you think I will become rich one day”?

I shook my head in full agreement

My sister was more beautiful than the village we lived

She looked like a fairy till the day she lived

Youngest one was the quirkiest

She was our room of stories

Our parents left us earlier than we thought

Mother,on a cold winter morning, father,after two weeks.

They were inseparable and I wondered,

I wondered if they made me only to look after the other seven

I saw my herd in full moon

I saw them in summer sun

I saw them in rain and flood

I saw them growing in grace

Why do I feel years in a blink ?!

My body is slow but mind, rapid

I see raindrops coming through the leakage of our old roof

I see my brothers fighting for a mango freshly plucked

This winter I am being visited by thoughts

Of a calling.. a distant one

I hear it every now and then

I know where it is coming from

My fairy sister,

the one I couldn’t look after so much

The one who never complained

The one who missed growing

She says it’s wonderful out there

I said I still have duties to finish

Giving me an old strip of cotton, she left

The fever finally took me home

Posted in English Poetry, nostalgia, people, poetry, writer

Roots / Poem

Smell of an old page exists

Underlined emotions run deep in mind

Though you long to free them forever,

They hold you tight and never depart

Sound of those old temple bells

Still rings somewhere too close

How far we have come along

The hide and seek always continue

Touch of an old palm still hurts

Removing maladies,it planted smiles

Growing together they taught me love

And it never left..It grew !

Posted in Malayalam Stories, nostalgia, people, places, romance

ആരംഭം

തിരശീല വീഴാത്ത നാടകത്തിൽ ഇത്തിരി ധൃതിയോടെ സംഭാഷണങ്ങൾ പറഞ്ഞും ആവശ്യമില്ലാത്ത ശരീരഭാഷയിൽ മൈക്കിനോട് ചേർന്ന് നിന്ന് ഉടുപ്പിന്റെയറ്റത്ത് വിരലുകൊണ്ട് ചുറ്റിയും ദിവസങ്ങൾ പോയി. ക്ലാസിൽ കൂടെയുള്ളവർ പറയുന്നതൊന്നും ഇപ്പോൾ ലവലേശം മനസിലാവാറില്ല. രണ്ടുനാളായി വിശപ്പും ദാഹവും കൂടുതൽ. വാരിവാരികഴിക്കുമ്പോൾ കണ്ണുകൾ പിന്നെയും മേശമേൽ പരതും. അങ്ങനെയിരിക്കെ പെട്ടെന്നൊരാഗ്രഹം. അടുത്തുള്ള ഒരു പാർക്കിൽ പോയിരിക്കണം. അറിയാത്ത ആളുകളെ കുറേനേരം നോക്കിയിക്കണം. ഉടനെതന്നെ കുറച്ചു പൈസയും ഭേദപ്പെട്ട വസ്ത്രധാരണവുമൊക്കെയായി വീട്ടിൽ നിന്നിറങ്ങി. അമ്മയോട് ഒന്നും പറഞ്ഞില്ല. പബ്ലിക് ലൈബ്രറിയിലേക്ക് പോയി എന്നു കരുതിക്കോളും. അതിനിപ്പോൾ തിരിച്ചു ചെല്ലും എന്ന ഉറപ്പിൽ ആരാണ് വീട്ടിൽനിന്നിറങ്ങുക !

പാർക്കിൽ നിറയെ ആളുകൾ വേണം. വൈകുന്നേരമാവുമ്പോൾ അടുത്തുള്ള ഓഫീസുകളിൽ നിന്നും കോളേജിൽ നിന്നുമൊക്കെ ആളുകൾ അവിടെ വന്നിരിക്കുമായിരിക്കും. കഴിഞ്ഞ തവണ അവിടെ ചെന്നപ്പോൾ ഒരു ബെഞ്ചു കൂടെ ഒഴിവുണ്ടായിരുന്നില്ല. അത്ര തിരക്ക് ! പാർക്കിൽ വന്നിരിക്കുന്നവരിൽ പ്രധാനപ്പെട്ട ഒരു വിഭാഗം കമിതാക്കൾ ആണല്ലോ. പക്ഷെ ഈയിടെയായി മറ്റുപല പുതിയ ഇനങ്ങളും കണ്ണിൽപ്പെടാറുണ്ട്. തൂലികാസുഹൃത്തിനെപ്പോലെ ഉദ്യാനസൗഹൃദം.. അപരിചിതർ
ആറേക്കറിൽ കണ്ടുമുട്ടുന്നു. വലിയ വൃക്ഷങ്ങൾക്കു കീഴെ അതിലും പഴയ കഥകൾ പങ്കുവെച്ചു പൂക്കൾക്കും നീരുറവകൾക്കും ഉദ്യാനപാലകർക്കും മാത്രം പരിചിതമായിത്തീരുന്ന അപൂർവ്വബന്ധങ്ങൾ.
ഇന്ന് ഞാൻ തയ്യാറെടുപ്പോടെ പോകുന്നതുപോലെ നിങ്ങൾക്ക് തോന്നിയെങ്കിൽ തെറ്റില്ല. എനിക്ക് പുതിയ കഥകൾ കേൾക്കണം, മടുപ്പിക്കുന്ന തമാശകൾക്കിടയിൽ കണ്ണിന്റെ കോണിൽ തളംകെട്ടിക്കിടക്കുന്ന വേദനയും പിടച്ചിലും കാണണം. പശ്ചാത്തലങ്ങൾ മാറ്റി മാറ്റി പഴയ ഫോട്ടോഗ്രാഫർമാർ നവദമ്പതികളുടെ ചിത്രങ്ങൾ എടുക്കുന്നതുപോലെ ഒരുതരം അറിഞ്ഞുകൊണ്ടുള്ള മൂർഖസ്വർഗം. അതാണ്‌ പാർക്ക് !
എന്റെ കൈയിൽ ഇന്ന് കാഫ്കയോ മാർഖേസോ ഒന്നുമില്ല. പാർക്കിനിരുവശത്തും പലഹാരങ്ങൾ വിൽക്കുന്ന കടകളുണ്ട്. കടുപ്പത്തിൽ ഒരു ചായയും അതിന്റെ കെട്ടുമാറുമ്പോൾ അപ്പുറത്തൂന്ന് രണ്ടുമൂന്നു ജിലേബിയും ലഡുവും കഴിക്കണം.

ഗേറ്റുകടന്ന് ചെന്നപ്പോൾ തലകുമ്പിട്ടിരിക്കുന്ന ഒരാളെയാണ് ആദ്യം കണ്ടത്. ചുറ്റിനും സിമന്റു ബെഞ്ചുകളിൽ ഇന്നലെ പെയ്ത മഴയുടെ ഈർപ്പം കാണാം. പൂന്തോട്ടം ജീവനക്കാർ അങ്ങിങ്ങായി തണലിൽ ചുറ്റിപ്പറ്റി നിൽക്കുന്നു. ഞാൻ പതുക്കെ വലത്തോട്ട് തിരിഞ്ഞു നടക്കാൻ തുടങ്ങി. രണ്ടു തവണ പാർക്ക് വലം വച്ചു. കമിതാക്കൾ തന്നെയാണ് കൂടുതൽ. അവരെ കാണുമ്പോൾ സ്വന്തം കോളേജ് ജീവിതം എന്റെ മുന്നിൽ വന്നു നിന്ന് കൊഞ്ഞനം കുത്തും. പഴയ പുസ്തകങ്ങളുടെ മുന്നിൽ അടഞ്ഞുകിടക്കുന്ന വലിയ വാതിലുകൾ, ആരും എടുത്തു വായിക്കാത്ത കടലാസ് കെട്ടുകളുടെ ഇടയിലെ പൂപ്പലും പൊടിയും, അടിച്ചുവാരാതെ കിടക്കുന്ന വരാന്തയിൽ ഇടവേളകളിൽ വന്നുപതിക്കുന്ന മഞ്ഞപ്പൂക്കൾ. ഇതിനപ്പുറം പറയാനുണ്ട് എങ്കിൽ അത് കുറെ കവിതകളും നാടകങ്ങളുമാണ്. പാഠപുസ്തകങ്ങളിൽ മനസ്സ് മടുക്കുമ്പോൾ കൈവെള്ളയിൽ ഇക്കിളി കൂട്ടാനും നിമിഷങ്ങൾ നീണ്ട ചുംബനങ്ങൾക്കും ആലിംഗനങ്ങൾക്കും കോളേജിലെ ഇരുണ്ടയിടങ്ങൾ കൈനീട്ടി വിളിച്ചതുമില്ല.

അപ്പോൾ ഇടയ്ക്കുള്ള ഈ സത്യാന്വേഷണം ആണു നല്ലത്. നടന്നു മടുത്തു തുടങ്ങിയടത്ത് വന്നുനിന്നു.
ആദ്യമേ കണ്ട മനുഷ്യൻ തലകുമ്പിട്ട് അവിടെത്തന്നെ ഇരുപ്പുണ്ട്.
ഞാൻ തൊട്ടടുത്ത ബെഞ്ചിലും.

ശരി. ഇന്നിനി ഇങ്ങേരു തന്നെ കഥാപാത്രം ഒന്നുകിൽ ഓടിച്ചു വിടും അല്ലേൽ പുറകെ കൂടും. എന്തേലും ഒന്നു നടക്കും. നരച്ചു തുടങ്ങിയ മുടികണ്ട് വിളിച്ചു..

“അങ്കിൾ.. “

അയാൾ മുഖമുയർത്തി നോക്കിയില്ല. ഒന്നുരണ്ടു തവണ കൂടി വിളിച്ചുനോക്കി. കണ്ണടച്ച് രണ്ടു കൈകളും ബെഞ്ചിലമർത്തി തോളിൽ നിന്നും തല കീഴ്പ്പോട്ട് തൂക്കിയിട്ടിരിക്കുന്നു ! അരികിൽ ഏതോ സഹകരണ ബാങ്കിന്റെ പേരുള്ള ബാഗ്. ഞാൻ നോക്കിയിരുന്നു, തേച്ചുവെടിപ്പാക്കിയ ഷർട്ടിലും വെള്ളി നിറമുള്ള വാച്ചിലുമൊക്കെ സാധാരണജീവിതമിങ്ങനെ അയാളെ പൊതിഞ്ഞു ചുറ്റിക്കിടക്കുന്നത്. കുറെക്കഴിഞ്ഞു സൂര്യൻ മുഖത്തേക്കു വീണതും എന്റെ ഇടതു വശത്തേക്കു അപ്പുറത്തെ ശരീരം ചരിഞ്ഞു. മടിയിലിരുന്ന ബാഗ് താഴോട്ട്. നേരെപിടിച്ചിരുത്തിയതും അയാൾ കണ്ണ്തുറന്നു. തലചുറ്റിയതാണോ എന്നു ചോദിച്ചു. മറുപടിയില്ല. വെള്ളം കൊടുത്തപ്പോൾ അതു വാങ്ങിക്കുടിച്ചു.

സമയം നോക്കി പതുക്കെ എഴുന്നേറ്റു ഗേറ്റിലേക്ക് നടന്നു തുടങ്ങി. അയാളെ കണ്ടിട്ടാവണം പുറത്തുനിന്നൊരാൾ ഓടിവന്ന് കൂട്ടികൊണ്ട് നീങ്ങി. താഴെവീണുകിടന്ന ബാഗ് ഞാനപ്പോഴാണ് ശ്രദ്ധിച്ചതു. അതുമെടുത്ത് പുറത്തേക്കോടി.

ആ മനുഷ്യൻ ഓട്ടോയിൽ കയറി പുറത്തേക്കു നോക്കിയിരിക്കുന്നുണ്ട്, കൂടെയുള്ള ആൾ ഡ്രൈവറോട് എന്തോ പറയുന്നുമുണ്ട്.

“അങ്കിൾ.. ഇതാ ബാഗ്. അവിടെ വീണുകിടക്കുവാരുന്നു.. ” ബാഗ് നീട്ടി ഞാൻ പറഞ്ഞു.

“അതിങ്ങു തന്നേക്കു..”

മൂക്കിനോട് ചേർന്ന് ഒരു മറുക്. അതാണ്‌ ആദ്യം കണ്ണിലുടക്കിയത്.

“എന്റെ അച്ഛനാണ്. താങ്ക്സ്.. ” അയാൾ തിരിഞ്ഞു നടന്നു. അവിടെ വച്ചിരുന്ന ബൈക്കിൽ കയറി സ്റ്റാർട്ട്‌ ചെയ്തു ഓട്ടോറിക്ഷക്കരികിലെത്തി.

ഞാൻ പാർക്കിലേക്ക് പോകാമെന്നു കരുതി.

“ഇയാൾ ഡി ത്രീയിൽ അല്ലെ.. ” ബൈക്കിൽ നിന്നും ചോദ്യം.

എനിക്കാദ്യം മനസിലായില്ല.

“ഞാൻ പിജി ഫൈനൽ ഇയർ ആണ്. “

“എന്നെ എങ്ങനെ.. ഞാൻ കണ്ടിട്ടില്ലല്ലോ ” അങ്ങനെ ചോദിക്കണ്ടാരുന്നുവെന്ന് അപ്പോൾതന്നെ തോന്നി. പിജി ക്ലാസ്സുകൾ അപ്പുറത്തെ കെട്ടിടത്തിലാണ്.

“ഞാൻ ജനറൽ ലൈബ്രറിയിൽ കണ്ടിട്ടുണ്ട്.. അവിടുത്തെ രജിസ്റ്ററിൽ ആകെ ഒരു പേരല്ലേയുള്ളൂ. ഒരു ദിവസം അവിടൊക്കെ ഇയാൾ അടിച്ചുവാരി എന്നൊക്കെ ലൈബ്രറിയിൽ നിൽക്കുന്ന മാത്യുച്ചായൻ പറഞ്ഞിരുന്നു. ” അയാൾ ചിരിച്ചുകൊണ്ട് ഹെൽമെറ്റ് വെച്ചു.

അഭിമാനമാണോ നാണക്കേടാണോ..എനിക്കറിയില്ല.

“പേര്.. ?” ചോദിച്ചപ്പോഴേക്കും ബൈക്ക് മുന്നോട്ടു പോയിരുന്നു.

രജിസ്റ്റർ പറഞ്ഞുതന്നു. അയാളുടെ കൈപ്പടയിൽ..

ഹരി. എന്റെ ലൈബ്രറിയിൽ അത്ര നാളും വായിച്ച പുസ്തകങ്ങൾകിടയിൽ എനിക്കു ചുറ്റിനും എവിടെയോ ഇരുന്നയാൾ. ഭാഷയും സാഹിത്യവും പഠിക്കുന്നയാൾ അവിടെ നിന്നും എടുത്തുകൊണ്ട് പോയതൊക്കെയും ചരിത്രവും പൊതുവിജ്ഞാനസംബന്ധിയായ പുസ്തകങ്ങൾ. എല്ലാ ആഴ്ചയും രണ്ടു ദിവസം അയാൾ വരും. എന്റെ സ്ഥിരം കോണിൽ നിന്നും ഒരുപാടകലെ ഭിത്തിയ്ക്കഭിമുഖമായി ഒരു മണിക്കൂർ. ഒരിക്കൽ രജിസ്റ്ററിൽ എന്റെ എൻട്രി കണ്ടിട്ട് ചുറ്റിനും നോക്കുന്നതും കണ്ടു ഞാൻ എമിലി ബ്രോന്റെയുടെ താളുകളിൽ ഒളിഞ്ഞുമാറി.

അടുത്ത രണ്ടാഴ്ച ഹരിയെ കണ്ടില്ല. ഒരുമാസമായി ആദ്യത്തെ പിരീഡ് മാത്രം കട്ട് ചെയ്യുന്നതെന്താ എന്നു ചോദിക്കാൻ പോയട്രി പഠിപ്പിക്കുന്ന ലീന മിസ്സ്‌ വിളിപ്പിച്ചു. ആദ്യമായി മൂന്നു വർഷങ്ങൾക്കിടയിൽ സ്റ്റാഫ് റൂമിൽ നിന്നു വിയർത്തു. കരച്ചിൽ വന്നു. പുറത്തുവന്നതും മനസ്സിൽ ദേഷ്യം എല്ലാത്തിനോടും. ഒരാഴ്ച ക്ലാസ്സിൽ മാത്രം വന്നിരുന്നു. വീട്ടിൽ മുറിക്കകത്ത് അടച്ചുപൂട്ടി മിണ്ടാതെ കുറെ ദിവസം. പതുക്കെ എല്ലാം പഴയപടി. ക്ലാസ് കഴിഞ്ഞു സ്ഥിരം സമയത്തു പഴയ പുസ്തകം കൊടുക്കാൻ ലൈബ്രറിയിൽ കയറി. രജിസ്റ്റർ മനഃപൂർവം മറിച്ച് നോക്കിയില്ല. അവിടെയിരുന്നു വായിക്കാനുള്ള മനസ്സു മടുത്തപോലെ,സൈൻ ചെയ്തു പുറത്തേക്കുവന്നു.

“എടോ.. ” തൂണിനോട് ചാരി ഹരി നിൽക്കുന്നു.

ഒരു മാസം ? അല്ല.. അതിൽക്കൂടുതൽ. എനിക്ക് ദേഷ്യവും സങ്കടവും.

“ക്ലാസ്സിൽ വരുന്നില്ലേ.. “
“ഉവ്വ് “. ഞാൻ തലതാഴ്ത്തി.
“ഇവിടെ കണ്ടതേയില്ല..കുറെ നാളായിട്ട്. “
ഞാനൊന്നും പറഞ്ഞില്ല.

ഹരി അടുത്ത് വരുന്നൂ എന്ന് തോന്നിയതും ഞാൻ മുന്നോട്ടു നീങ്ങി. എന്റെ കൈയ്യിൽ പിടിച്ചുകൊണ്ട് അയാൾ ഗോവണിക്കു കീഴെക്കു കൊണ്ടുപോയി. ഞാൻ എതിർത്തില്ല.. ഇരുണ്ടയിടം. എനിക്ക് ഏറ്റവും പേടിയുള്ളയിടം. അവിടെ ഭിത്തിയിൽ ചേർത്തുനിർത്തി കൈയെടുത്തുമാറ്റി. പിന്നോട്ട് രണ്ടുപടി മാറിനിന്നു.

മുകളിലെ ജനാലയിൽ നിന്നുമുള്ള സായാഹ്നസൂര്യൻ. അയാൾ എന്നെത്തന്നെ നോക്കുന്നു.

“അച്ഛനു വയ്യ. അമ്മ പോയതിൽ പിന്നെ ആരോടും മിണ്ടാറില്ല. അവർ രണ്ടാളും ഒരുപാട് സമയം ആ പാർക്കിലും അടുത്ത അമ്പലങ്ങളിലും പോയിരിക്കാറുണ്ടായിരുന്നു. അച്ഛൻ… പലപ്പോഴും ഓർക്കാറില്ല അമ്മയില്ലാ എന്ന്. അന്ന് കൊണ്ടുത്തന്ന ബാഗിൽ അമ്മയുടെ താലിയും ആഭരണങ്ങളുമൊക്കെയുണ്ട്. അതുമായി പറയാതെ ചിലപ്പോൾ ഇറങ്ങിപ്പോകും വീട്ടീന്ന്. കൂടെ ചെന്നാൽ ഇഷ്ടമല്ല. ഞങ്ങൾക്ക് വീട്ടിൽ വേറെ ആരുമില്ല. ലൈബ്രറി രജിസ്റ്ററിലെ ഇയാൾടെ സമയം മാറിയത്കൊണ്ടല്ല.. കുറെക്കാലമായി കാണുന്നു സന്തോഷത്തോടെ പുസ്തകങ്ങൾ വായിച്ച് ഒറ്റക്കിരിക്കുന്നത്. പെട്ടെന്ന് മാറിയപ്പോൾ എന്തോപോലെ. “

“ഇത് പറയാനാണോ ഈ കോളേജിലെ ഏറ്റവും പേടിപ്പിക്കുന്ന സ്ഥലത്തു കൊണ്ടുവന്നു നിർത്തിയത്.. ?” എനിക്കു വേറെയൊന്നും നാവിൽ വന്നില്ല.

“ഇവിടെയെന്താ കുഴപ്പം.. ?”

“കുഴപ്പം ഒന്നൂല്ല. ജെയ്ൻ ഓസ്ടിൻ റൊമാൻസ് ഒക്കെ ഫ്രീ ആയി കാണാം.”

ഹരി ചിരിച്ചു. എന്നിട്ട് അടുത്ത് വന്നു.
“ഞാൻ ഒരു ജെയ്ൻ ഓസ്ടിൻ ഹീറോ അല്ല.”

“അപ്പോൾ ശരിക്കും പേടിക്കണം. അല്ലെ “

“കുറച്ച്.. “

അങ്ങനെ, ഞാൻ വായിച്ച കഥകളിലും മനോഹരമായ ഒന്ന്.. ഞാനേറ്റവും ഭയപ്പെട്ടിരുന്ന ഒരിടത്തുവച്ച് തുടങ്ങി.

Posted in Malayalam Stories, nostalgia, people, places, Short Stories

ഇലഞ്ഞിപ്പൂക്കള്‍

അച്ഛന്‍റെ ജോലിയില്‍ ഇടയ്ക്കിടെയുള്ള സ്ഥലംമാറ്റങ്ങളില്‍ ഒന്ന്. അമ്മയും ഞാനും അനിയനും പിന്നെ കുറെ കാര്‍ഡുബോര്‍ഡ്‌ പെട്ടികളും. ഒരാഴ്ച മുന്നേ അമ്മ പരാതിയും പരിഭവങ്ങളും തുടങ്ങി. അച്ഛന്‍ നിസ്സഹായനായി നോക്കിനില്‍ക്കും. അമ്മ മടുക്കുമ്പോള്‍ എല്ലാം നിര്‍ത്തി പാക്കിംഗ് തുടര്‍ന്നോളും. എനിക്ക് പക്ഷെ സങ്കടമാണ്. എനിക്കെവിടെയും കൂട്ടുകാരില്ല. അനിയന്‍ നാല് വയസ്സിനിളയതാണ്. എപ്പോഴും അമ്മയോട് വഴക്കിട്ടു കരഞ്ഞ് നിലവിളിക്കും.

ഒരു കാറും പുറകെയൊരു മിനി ലോറിയും. ഞങ്ങളുടെ ജീവിതത്തില്‍ ഇങ്ങനെയുള്ള യാത്രകള്‍ പതിവാണ്. ഇത്തവണയും ഒരു വീടിന്‍റെ മുന്നില്‍ ചെന്നിറങ്ങിയിട്ട് അച്ഛന്‍ എന്നോട് ചോദിച്ചു.

“എങ്ങനെയുണ്ട് മോളേ നമ്മളുടെ പുതിയ വീട്?”

അമ്മയുടെ കളിയാക്കല്‍ പുറകെ വരുന്നതിനു മുന്‍പേ ഞാന്‍ പറഞ്ഞു..

“എനിക്കിഷ്ടായി അച്ഛാ.. പഴയ വീടിനേക്കാള്‍ നല്ലതാ”

എപ്പോഴും അച്ഛനെയും അമ്മയെയും ഇങ്ങനെ ബാലന്‍സ് ചെയ്തു കൊണ്ടുപോകുന്നതില്‍ ഞാന്‍ സ്വയമേ അഭിമാനിക്കാറുണ്ട്.

അടുത്ത ദിവസം. പുതിയ സ്കൂള്‍. ..

ഇത്തവണ ഒരു വലിയ ആശ്വാസം അമ്മയ്ക്കാണ്. സ്കൂള്‍ അടുത്താണ്. എങ്കിലും ഓട്ടോറിക്ഷ ഏര്‍പ്പാടാക്കണം എന്നാണ് വാശി. അച്ഛന് ഒരു ബജാജ് ചേതക് സ്കൂട്ടര്‍ ഉണ്ട്. അതിലായിരുന്നു പഴയ സ്കൂളിലേക്ക് പോയിരുന്നത്. എന്തു രസമാണെന്നോ.. പുറകിലിരുന്ന് അച്ഛന്‍റെ ഷര്‍ട്ടില്‍ ഇറുകെപ്പിടിചിരിക്കും. സ്പീട്‌കൂടുമ്പോള്‍ കണ്ണടച്ച് ചിരിക്കും. അനിയന്‍ മുന്‍പില്‍ നില്‍ക്കുന്നുണ്ടാവും. ഭാവം കണ്ടാല്‍ തോന്നും അവനാണ് സ്കൂട്ടര്‍ ഓടിക്കുന്നതെന്ന്. വല്യമ്മ ഒരിക്കല്‍ വീട്ടില്‍ വന്നപ്പോള്‍ മഞ്ഞ ഫ്രെയിമുള്ള ഒരു കുട്ടി കൂളിംഗ്‌ഗ്ലാസ്‌ അവനു കൊടുത്തു. അത് കിട്ടിയതില്പിന്നെ ആശാന് സ്കൂളില്‍ പോവാന്‍ വല്യ ആത്മാര്‍ത്ഥതയാണ്.

ഇത്തവണ ഞങ്ങള്‍ക്ക് ഓട്ടോറിക്ഷ!

ഹും.. സാരമില്ല. മഞ്ഞ കൂളിംഗ് ഗ്ലാസ് ഓട്ടോയിലും വയ്ക്കാല്ലോ. അവനു വലിയ നിരാശയൊന്നും കണ്ടില്ല. എനിക്ക് പക്ഷെ പുതിയ സ്കൂള്‍ എന്നും ഒരു പേടിസ്വപ്നമാണ്.ഒപ്പം പഠിക്കുന്നവരുടെ.. ”എന്തിനാ ഇപ്പൊ ഇങ്ങോട്ട് വന്നെ” എന്നമട്ടിലുള്ള മുഖഭാവം. പോരാത്തതിന് ഇടയ്ക്ക് ചെന്നു ചേരുന്നതുകൊണ്ട് ക്ലാസ്സില്‍ ആര്‍ക്കും വേണ്ടാത്ത സ്ഥലമാവും എനിക്ക് കിട്ടുക.

അങ്ങനെ ഇത്തവണയും ഞങ്ങള്‍ എത്തി.

അച്ഛന്‍റെ കൂടെ ആദ്യദിവസം ചെന്നിറങ്ങുക ഹിന്ദി സിനിമയിലെ നായകന്മാരെ പോലെയാണ്. കാലെടുത്തു വയ്ക്കുന്നത് മുതല്‍ സംഭവബഹുലമാണ് ദിവസങ്ങള്‍.

ഇനി എന്‍ട്രി.

ആദ്യം വണ്ടിയില്‍ ഇരുന്നുതന്നെ പുറത്തേക്കു നോക്കും.

”ആഹാ.. വലിയ സ്കൂള്‍ ആണല്ലോ!”.. മനസ്സില്‍ പറയും.

പിന്നെ അടുത്തിരിക്കുന്ന അനിയനെ നോക്കും. അവന്‍ മിക്കവാറും വാ തുറന്ന്, ഒരു സംശയദൃഷ്ടിയോടെ എന്നെ നോക്കിയിരിപ്പുണ്ടാവും. അവന്റെ കുഞ്ഞുവായടപ്പിച്ച് ഞാന്‍ പതുക്കെ പുറത്തേക്കിറങ്ങും.

slow motion:)!

ആദ്യം എന്‍റെ നീലക്കളര്‍ കാലന്‍കുട നിലത്ത് കുത്തിനിര്‍ത്തും. പിന്നെ എന്‍റെ പുതിയ പച്ചക്കളര്‍ ഷൂസിട്ട കാല്‍. അങ്ങനെ ഞാന്‍ പുറത്തു വരും. അനിയന്‍ അവിടെത്തന്നെ ഇരിക്കും. അച്ഛന്‍ അവന്‍റെ മഞ്ഞ കൂളിംഗ്‌ഗ്ലാസൂരി കൈയില്‍ കൊടുത്തു അവനെ പുറത്തിറക്കും.

കുഴപ്പമില്ല.

അല്ല!! കുഴപ്പമുണ്ട്..  ഞാന്‍ യുണിഫോം അല്ല ഇട്ടിരിക്കുന്നത്. അമ്മയുടെ സ്നേഹവാത്സല്യങ്ങള്‍ നിറഞ്ഞ, നല്ല തിളങ്ങുന്ന ചുവപ്പ് ഫ്രോക്ക്. ഷൂസിന്‍റെ നിറത്തിനു ചേര്‍ന്ന മുത്തുമാലയും കമ്മലും.

ശ്ശൊ.. ഈ അമ്മേടെ ഒരു കാര്യം!!

മുഖത്തേക്കുറിച്ച് എനിക്കോര്‍ക്കാന്‍ വയ്യ. വാലിട്ടു കണ്ണെഴുതി വട്ടപ്പോട്ടും തൊടീച്ചെ വിടൂ.

ശ്ശൊ അമ്മേനെക്കൊണ്ട് തോറ്റു!!

ഹെട്മിസ്ട്രെസ്സിന്‍റെ റൂമില്‍ രണ്ടു ടീച്ചേഴ്സ് വന്നു, ഞങ്ങളെ കൊണ്ടുപോകാന്‍. ജയില്‍പ്പുള്ളികളെപ്പോലെയാണ് ഞങ്ങള്‍ ക്ലാസ്സിലേക്ക് പോവുക. ടീച്ചര്‍ ആദ്യം കൊണ്ടുപോയി ഫസ്റ്റ്‌ബെഞ്ചില്‍ ഇരുത്തും. അപ്പൊത്തന്നെ അവിടിരിക്കുന്ന കുട്ടി യുദ്ധം പ്രഖ്യാപിക്കും. ടീച്ചര്‍ പോയ ഉടനേ പറയും..

”ഇതെന്‍റെ സീറ്റാ”.

                    ഹും.. ഞാന്‍ പതിയെ അവിടെ എഴുന്നേറ്റു നില്‍ക്കും. എന്നിട്ട് ക്ലാസ്റൂം മൊത്തത്തില്‍ ഒന്ന് സ്കാന്‍ ചെയ്യും. ബെഞ്ചുകളിലേക്കല്ല നോക്കുന്നത്. അതിന്‍റെ മേലിരിക്കുന്ന രാജാക്കന്മാരുടെയും റാണിമാരുടെയും മുഖങ്ങളിലേക്ക്. ഏതെങ്കിലും ഒരാള്‍ ഇത്തിരി കനിവോടെ നോക്കിയാല്‍ ഒന്ന് വട്ടം കറങ്ങി അവസാനം അവിടെ പോയിരിക്കും.അതാണ്‌ എന്‍റെയൊരു സ്ഥിരം രീതി.ഇത്തവണ പക്ഷെ അങ്ങനെയൊരു മുഖവും കണ്ടില്ല.

അല്ലെങ്കില്‍ത്തന്നെ ഈ ചുവന്ന ഉടുപ്പിട്ട് വന്നാലേ ഇങ്ങനെയാ!! ഒന്നും ശരിയാവത്തില്ല..!!

പക്ഷേ ലാസ്റ്റ്‌ബെഞ്ച്‌ അങ്ങേയറ്റം ഒഴിഞ്ഞു കിടക്കുന്നു.

ഹോ!! രക്ഷപെട്ടു!

അങ്ങനെ ഫസ്റ്റ് പിരീഡ് തുടങ്ങി. ടീച്ചര്‍ എന്നെ എല്ലാവര്‍ക്കും പരിചയപ്പെടുത്തി.

”എന്‍റെ പേര് കവിത.എസ്,നായര്‍”.. എന്ന് തുടങ്ങി..ഞാനൊരു കിടിലന്‍ രണ്ടു മിനിറ്റ് പ്രസംഗം നടത്തി. എന്നിട്ട് നേരെ പോയി എന്‍റെ സീറ്റിലിരുന്നു. ഇടയ്ക്കിടെ ഞാന്‍ അനിയനെപ്പറ്റി ആലോചിച്ചു. ഈശ്വരാ അവന്‍റെ കൂളിംഗ് ഗ്ലാസ്‌ ആരേലും തൊട്ടാല്‍ ആ കുട്ടീടെ കാര്യം എന്താവുമോ എന്തോ..!!

കുറേനേരം കഴിഞ്ഞു .. പുറത്തുനിന്ന് പെട്ടെന്നൊരു വിളി ..

”ടീച്ചര്‍..”

കറുത്തിരുണ്ട് മെലിഞ്ഞ ഒരു പെണ്‍കുട്ടി.. നെറ്റിയിലും കഴുത്തിലും വിയര്‍പ്പുതുള്ളികള്‍..

”ആഹാ ഇന്നെന്താ ഇത്ര നേരത്തേ..?” ടീച്ചര്‍ ചോദിച്ചു.

അവള്‍ ഒന്നും മിണ്ടാതെ മുഖം കുനിച്ചു നിന്നു. .ബെല്ലടിക്കുന്നത് വരെ.
ടീച്ചര്‍ പോയതിനു ശേഷം ധൃതിയില്‍ അകത്തുകയറി.. നേരെ എന്‍റെ അടുത്തുവന്നു നിന്നു.

”സീറ്റ്‌ പോയി..”!! ഞാന്‍ മനസ്സിലോര്‍ത്തു.

ഞാന്‍ മുന്‍പിലിരിക്കുന്ന പുസ്തകങ്ങള്‍ പെറുക്കിയെടുക്കുന്നതിന് മുന്‍പേ അവള്‍ ബെഞ്ചിന്‍റെ ഒരു വശം കൈകൊണ്ടു തൂത്തുവൃത്തിയാക്കി അവിടെ ഇരുന്നു. എന്നിട്ട് എന്നെ നോക്കി മൃദുവായി ചിരിച്ചു. അതുവരെ ആരും ചിരിക്കാത്തതുകൊണ്ടാവും എനിക്കു വലിയ സന്തോഷം തോന്നി.. ചിരിയുടെ കൂടെ കുട്ടീടെ പേരെന്താ എന്നുകൂടെ ഞാനങ്ങു ചോദിച്ചു.

”മണിക്കുട്ടി..”

എന്‍റെ പേരിപ്പം ചോദിക്കുമായിരിക്കും എന്ന മട്ടില്‍ ഞാന്‍ അവളെത്തന്നെ നോക്കിയിരിക്കുകയാണ്. മണിക്കുട്ടി ബാഗ് തുറന്നു. ആഹാ എന്താ നല്ല മണം.. ബാഗിനു പുറത്തെ കള്ളിയില്‍ നിന്നും നാലഞ്ചു കുഞ്ഞുപൂക്കളെടുത്തു ഡസ്കിന്‍റെ പുറത്തുവച്ചു.
ഈ പൂ ഞാനിതുവരെ കണ്ടിട്ടില്ലല്ലോ… ചോദിച്ചുകളയാം..

”ഇതേതാ ഈ പൂവ്?”

”ഇലഞ്ഞി… സ്കൂളിന്‍റെ മുന്‍പില് നില്‍ക്കുന്ന വല്യ മരമില്ലേ.. അതിന്‍റെ ചോട്ടീന്നാ..”. അവള്‍ പറഞ്ഞു.

                  ഇനിയുള്ള കഥയില്‍ മണിക്കുട്ടിയും അവള്‍ അന്നുനീക്കിവച്ച ഇലഞ്ഞിപ്പൂക്കളും മാത്രേ ഉള്ളൂ. രണ്ടു വര്‍ഷം നീണ്ട സൗഹൃദം. അവളുടെ അമ്മ ഇടയ്ക്കിടെ വയ്യാതെ ആശുപത്രിയിലാവും. അച്ഛന്‍ ദൂരെയെവിടെയോ ജോലിക്ക് പോയിരിക്കുവാണ്. അമ്മയുടെ വീട്ടില്‍ നിന്നാണ് മണിക്കുട്ടി സ്കൂളില്‍ വരുന്നത്. ഒത്തിരി സങ്കടങ്ങള്‍ ഉണ്ടായിട്ടും മണിക്കുട്ടി നിറയെ ചിരിക്കുമായിരുന്നു. പതിയെപ്പതിയെ അവളുടെ ചിരി മാഞ്ഞു. പിന്നീട് കുറെ നാള്‍ സ്കൂളില്‍ വന്നില്ല. പിന്നെ ഞാനവളെ കണ്ടത് പരീക്ഷയെഴുതാന്‍ വന്നപ്പോഴാണ്. ഞാനൊന്നും ചോദിച്ചില്ല. ക്ലാസ്സില്‍ എല്ലാവരും പറഞ്ഞു അവളുടെ അമ്മ മരിച്ചു പോയെന്ന്.

വലിയ അവധിക്ക് സ്കൂള്‍ അടച്ച ദിവസം അച്ഛന്‍റെ വീട്ടിലേക്കു പോകുവാണെന്നു മണിക്കുട്ടി എന്നോട് പറഞ്ഞു. സ്കൂള്‍ തുറന്ന ദിവസം ഞാന്‍ അവളെ നോക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം കൂടെ ഉണ്ടായിരുന്ന കുറെ കൂട്ടുകാരോക്കെ ഈ വര്‍ഷവും ഒരേ ക്ലാസ്സിലുണ്ട്. ഇന്റര്‍വെല്‍ സമയത്ത് എല്ലാ ഡിവിഷനിലും പോയി നോക്കി. മണിക്കുട്ടിയില്ല. ഉച്ചയ്ക്ക് സ്റ്റാഫ് റൂമിന്‍റെ മുന്നില്‍ വട്ടം തിരിഞ്ഞുനില്‍ക്കുന്ന എന്നെക്കണ്ട് ഗ്രേസി ടീച്ചര്‍ അകത്തേക്ക് വിളിപ്പിച്ചു.

”എന്താ കവിതക്കുട്ടി..” ടീച്ചര്‍ സ്നേഹത്തോടെ ചോദിച്ചു.

”ടീച്ചര്‍.. മണിക്കുട്ടി ഏതു ക്ലാസ്സിലാ..”

എന്നെ ചേര്‍ത്തുപിടിച്ച് ഗ്രേസി ടീച്ചര്‍ എന്തൊക്കെയോ പറഞ്ഞു.. മണിക്കുട്ടി വേറെ സ്കൂളിലേക്ക് പോയത്രേ. അച്ഛന്‍റെ നാട്ടില്‍.

ഞാന്‍ തിരികെ ക്ലാസ്സില്‍ വന്നിരുന്നു. എല്ലാവരും ഭക്ഷണമൊക്കെ കഴിച്ച്.. കളിയും ചിരിയുമാണ്. എനിക്കു വിശക്കുന്നില്ല. ഇത്തവണ ഞാന്‍ ഫസ്റ്റ് ബെഞ്ചിലാണ്. അന്നുരാവിലെ നേരത്തെതന്നെ വന്ന്‌ എനിക്കും മണിക്കുട്ടിക്കും സീറ്റുപിടിചിട്ടിരുന്നു ഞാന്‍. എന്‍റെ കണ്ണുകള്‍ പതിയെ നിറഞ്ഞു വന്നു. സങ്കടവും ദേഷ്യവും നിറഞ്ഞൊഴുകി.

പിറ്റേ ദിവസം രാവിലെ സ്കൂള്‍ ഗേറ്റ് കടന്നപ്പോള്‍ ഒരു നിമിഷം നിന്നിട്ട് ഞാന്‍ തിരിഞ്ഞു നോക്കി. എന്‍റെ കുഞ്ഞുമനസ്സില്‍ വലിയ ആശ്വാസം!

Image
Image

ബെല്ലടിച്ചു. ക്ലാസ്സുതുടങ്ങിയപ്പോള്‍ ഞാനെന്‍റെ ബാഗ് തുറന്നു. ഒരുപിടി ഇലഞ്ഞിപ്പൂക്കള്‍ എന്നെ നോക്കി ചിരിച്ചു.

Posted in nostalgia, Notes, people, places, writer

ഒളിത്താവളങ്ങള്‍

 ഓടിയൊളിക്കാന്‍ നമ്മള്‍ തിരഞ്ഞെടുക്കുന്ന കുറേ സ്ഥലങ്ങളുണ്ട്. പലപ്പോഴും അവഗണിക്കപ്പെടുന്ന, ഓര്‍മ്മിക്കാതെ ഉപേക്ഷിക്കപ്പെടുന്ന ചിലയിടങ്ങള്‍. അമ്മയുടെ മടിത്തട്ടുമുതല്‍ കിടപ്പറ, കുളിമുറി, സ്വന്തം വണ്ടി, സ്ഥിരം പോകാറുള്ള ദേവാലയങ്ങള്‍, സുഹൃത്തുക്കളുടെ ചുമലുകള്‍  അങ്ങനെയങ്ങനെ ആവര്‍ത്തിച്ചാവര്‍ത്തിച്ച് നമ്മള്‍ ഉപയോഗിച്ച് മറക്കുന്ന.. തിരിച്ചു പരാതി പറയാതെ നമ്മള്‍ക്കുവേണ്ടി കാത്തിരിക്കുന്ന ചില മനസ്സുകള്‍.

കുട്ടിക്കാലത്ത് എല്ലാവരോടും പിണങ്ങിമാറി ഓടിമറഞ്ഞത് എവിടേക്കായിരുന്നു..?! തട്ടിന്‍പുറത്തെ പഴയ പത്രക്കെട്ടുകള്‍ക്കിടയില്‍.. വിതുമ്പലോടെ കാല്‍മുട്ടോടുചേര്‍ത്തു മുഖമമര്‍ത്തി കരഞ്ഞപ്പോള്‍ ആരും അടുത്തുണ്ടായിരുന്നില്ല. ഓരോ കണ്ണീര്‍ത്തുള്ളിയും പരാതികളായി താഴോട്ടുപതിച്ചു. പതിയെപ്പതിയെ എങ്ങലടി മാറുമ്പോള്‍ ചുറ്റും നോക്കി ദീര്‍ഘനിശ്വാസത്തോടെ എഴുന്നേല്‍ക്കും. താഴെ തന്നെക്കാത്തിരിക്കുന്ന വെളിച്ചം നിറഞ്ഞ ലോകത്തേക്ക് പടികളിറങ്ങും.

അടുത്ത പിണക്കം വരെ വിട !!

കുറേക്കൂടി വളര്‍ന്നപ്പോള്‍ മറ്റൊരിടം കിട്ടി.  അടുത്തുള്ള അയ്യപ്പന്‍റെ അമ്പലത്തിലെ കല്ലുപാകിയ പടികള്‍.  അതിനോട് ചേര്‍ന്ന് വലിയ ഒരു ചെമ്പകം നില്‍പ്പുണ്ട്.  മിക്കപ്പോഴും അവിടമാകെ പൂക്കള്‍ വീണുകിടപ്പുണ്ടാവും. പടികള്‍ക്കിടയിലെ മണ്ണിന്‍റെ മുകളില്‍ ഇളമ്പച്ച നിറത്തില്‍ നന്നേ പൊക്കം കുറഞ്ഞ കുഞ്ഞുചെടികള്‍. അധികമാരും വരാത്ത ഒരു ചെറിയ അമ്പലമാണ്.  പടികളിലിരുന്നാല്‍ അങ്ങുദൂരെ മാറി സര്‍പ്പക്കാവുകാണാം.  അമ്മ വിലക്കിയിട്ടുള്ളതുകൊണ്ട് ഒരിക്കലും ആ തൊടിയിലൂടെ പോയിട്ടില്ല. ആരെങ്കിലും അതേവഴി കയറുന്നതു കണ്ടാല്‍പ്പിന്നെ അയാള്‍ കാവുകടന്നു പോണവരെ അങ്ങോട്ടുതന്നെ നോക്കിയിരിക്കും. ഇങ്ങനെ എത്രപേര്‍ക്ക് എന്‍റെ കണ്ണുകള്‍ കാവലിരുന്നിട്ടുണ്ട് !

അമ്പലത്തിന്‍റെ പടികള്‍ക്കു നല്ല തണുപ്പാണ്. ഒരു മഴ കഴിഞ്ഞു ചെന്നാല്‍പ്പിന്നെ പറയുകയും വേണ്ട. മിനുസപ്പെടുത്താത്ത കല്ലുകളിലെ കുഴികള്‍ക്കിടയില്‍ കണ്ണുനീരുപോലെ തെളിഞ്ഞ വെള്ളം കെട്ടിക്കിടപ്പുണ്ടാവും. അതിലേക്കു കൈയ്യിടുമ്പോള്‍ കണ്ണുകള്‍ താനെ അടയും.. ചിരിക്കും. അവിടിരുന്നു പുസ്തകങ്ങള്‍ വായിച്ചിട്ടുണ്ട്.. പഠിച്ചിട്ടുണ്ട്.. പാട്ടുപാടിയിട്ടുണ്ട്.. പൂക്കള്‍ കൂട്ടിയെടുത്ത് അമ്പലക്കുളത്തിലേക്ക് വാരിയെറിഞ്ഞിട്ടുണ്ട്.

നാട്ടില്‍ നിന്ന് താമസം മാറിയപ്പോള്‍ പിന്നീട് കോളേജ് ലൈബ്രറിയിലെ ഒരു കോണില്‍ നീക്കിയിട്ട മേശയിലും കസേരയിലും പിന്നെ എണ്ണിയാലൊടുങ്ങാത്ത പഴയ പുസ്തകങ്ങളിലുമായി അതേ തണുപ്പും സുഗന്ധവും ഓര്‍ത്തെടുത്തു.

ഒന്നും മറ്റൊന്നിനു പകരമാവില്ല !! സത്യം !!

വര്‍ഷങ്ങള്‍ക്കു ശേഷം എ സി യിട്ട, ഇംപോര്‍ട്ടഡ് ഫര്‍ണീച്ചറുകള്‍ നിരത്തിയിട്ട കോഫിഷോപ്പില്‍, മാറിമാറി ഉപയോഗിക്കുന്ന മുന്തിയയിനം എയര്‍ഫ്രെഷ്നെറുകളില്‍ പുതിയ താവളങ്ങള്‍ കണ്ടെത്തുമ്പോള്‍.. അങ്ങുദൂരെ അതേ തട്ടിന്‍പുറവും അയ്യപ്പന്‍കാവും ചെമ്പകവും ഒരുപക്ഷേ കാത്തിരിക്കുന്നുണ്ടാവും .

ഞാനെന്ന ഈ ശരീരം കത്തിയമര്‍ന്നു ചാരമാവുമ്പോള്‍.. അടുത്ത കാറ്റതിനെ ഉയര്‍ത്തിയെടുത്ത്, പരാതികളില്ലാത്ത , ഇരുട്ടും വെളിച്ചവും ഇടകലര്‍ന്ന അതേ ഇടങ്ങളിലേക്ക് കൊണ്ടുപോകട്ടേ .